Tuesday, January 27, 2009

കാവി താലിബാന്‍

സ്വാത് ഇതാ ഇവിടെയുണ്ട് എന്ന പോസ്‌റ്റിനിട്ട കമന്റാണിത്‌

"വളരെയധികം സത്യമുള്ളതാണെന്നോ നിങ്ങളീ പറയുന്ന വാക്കുകള്‍. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശരികളാണീ പറഞ്ഞതെല്ലാം.

ഒരു ആശയം, അതു നിര്‍മ്മിക്കുന്ന ചട്ടകൂട്‌. അതിനുള്ളിലെ അടിമകള്‍ ഏതോ തരം കൃത്രിമസുരക്ഷിതത്വബോധം കൊണ്ട്‌ അന്യനെ അലമ്പായി കാണുകയും അന്ത്യം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ ധാരണകള്‍ക്ക്‌ വെളിയിലുള്ളതിനെയെല്ലാം നിഷേധിക്കണം എതിര്‍ക്കണം വധിക്കണം എന്ന രീതിയിലാണ്‌ ഇത്തരം പ്രത്യയശാസ്‌ത്രങ്ങളെല്ലാം വളര്‍ന്നുവികസിച്ചത്‌. ഒരു തരം അന്ധത സൃഷ്ടിക്കല്‍, ആശയപരമായ അടിമത്വബോധനിര്‍മ്മാണം. ഇതൊരു ചരിത്ര സത്യം.

മതങ്ങളുടെ പുതിയ സംഘടനാ വേഷം കെട്ടലുകളില്‍ ഇത്‌ ഭീകരമായ രീതിയില്‍ വളര്‍ന്നുവരുന്നു. എന്നാല്‍ പഴയ മതങ്ങള്‍ക്ക്‌ ഈയൊരു സമീപന രീതി എവിടെ നിന്നു കിട്ടി ? പൊതുയോഗങ്ങള്‍, പോസ്‌റ്ററൊട്ടിക്കല്‍ പ്രകടനങ്ങള്‍ മുറിച്ചുകടക്കുന്നവനെ ചവിട്ടിതള്ളുക ഇത്യാധി കര്‍മ്മങ്ങളൊക്കെ ഇവരെ ആരാണ്‌ പഠിപ്പിച്ചത്‌. മത ദര്‍ശനങ്ങളല്ല എന്നത്‌ ഉറപ്പുള്ള കാര്യം തന്നെ. മറ്റു ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതിലൊരു പങ്കുമില്ലേ ? മതസംഘടനകള്‍ മാത്രമാണോ ഇത്തരം മൃഗീയതകള്‍ മനുഷ്യനു നേരെ ആവര്‍ത്തിച്ചത്‌ ?

കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം പേറുന്നവര്‍ പോലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നില്ലെ ? ഇന്നും ഇതിനൊരു മാറ്റമുണ്ടോ ? എത്ര രക്തസാക്ഷികള്‍ ? എത്ര ജീവച്ഛവങ്ങള്‍ ?

സംഘടനാപരമായ ധാര്‍ഷ്‌ഠ്യത്തിനു വഴങ്ങാത്തവരെ നമ്മളീ പറയുന്ന പുരോഗമനവാദികള്‍ പോലും എങ്ങിനെയാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌ ? നമ്മുടെ ചുറ്റുപാടുകളൊക്ക തെളിവുകള്‍ ഏറെയുണ്ടല്ലൊ. എന്തിന്‌ സ്‌ത്രീകളെപോലും കൈകാര്യം ചെയ്യുന്ന രീതി ഈ താലിബാന്‍കാരില്‍ നിന്നും വ്യത്യസ്‌തമല്ലല്ലൊ. കുറ്റിയാടിയിലെ വിനിത ടിച്ചര്‍ ഇന്നും അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ മലയാളികളായ പുരോഗമനവാദികള്‍ക്ക്‌ കഴിഞ്ഞില്ലല്ലൊ. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പി.ഇ. ഉഷ എത്രമാത്രം വിഷമങ്ങള്‍ അനുഭവിച്ചു ? ഇപ്പോഴും അതേ, മദ്യകച്ചവടക്കാരോടൊപ്പം കൂടിയ പാര്‍ട്ടിക്കാരില്‍ നിന്നാണ്‌ ഇപ്പോള്‍ ദുരിതങ്ങള്‍. ഇത്തരം വിഷയങ്ങളിലെങ്കിലും പുരോഗമന വാദികളുടെ നിലപാടുകള്‍ തെളിയിക്കേണ്ടത്‌ വാക്കുകളിലാവരുത്‌ മറിച്ച്‌ പ്രവര്‍ത്തികളിലാവണം എന്ന്‌ ആഗ്രഹിച്ചുപോവുന്നു. "

കൂട്ടത്തില്‍ ഭൂമിപുത്രിയുടെ ഈ കവിതയും വായിക്കുക : http://jalatharangam.blogspot.com/2009/01/blog-post.html

Thursday, January 22, 2009

തല്ലു മേള

സരസ്വതിക്ക് എത്ര മുലകളുണ്ട് ? എന്ന ചിത്രകാരന്റെ പോസ്‌റ്റുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ :
പത്തുമുലയുള്ള പട്ടികള്‍ക്ക് എത്ര തലയുണ്ട്?

ഒരു സൈബര്‍ കൊടും ഭീകരന്‍ പിറക്കുന്നു!

അതെ. ഞാൻ തന്നെ

സന്തോഷിനുള്ള മറുപടി

ഐ.ടി നിയമവും മലയാളം ബ്ലോഗും

ബ്ലോഗും നിയമങ്ങളും

വായനയും അതിവായനയും

ബ്ലോഗ് മര്‍ക്കടമുഷ്ടിയുടെ വേദിയല്ല

ചിത്രകാരന്‍ ഒരു കേസുകെട്ട്‌

അല്ല ബെര്‍ളീ........... ചിത്രകാരന്‍ കേസ് ....

ചിത്രകാരനും ഞാനും ..!

ബ്ലോഗില്‍ പോലീസ്‌

ചിത്രകാരൻ എന്ന ബ്ലോഗറോടു് ഒരഭ്യർത്ഥന

ത്ഫൂലോഗം !

മുല വരുത്തിയ വിന -കഥ

കരിവാരം

കൊടുങ്കാറ്റു പോലെ ഒരു ബ്ലോഗര്‍

ചിത്രകാരവിജയം ആട്ട് - കഥ....

ചിത്രകാരനോട്

ദേവിയുടെ മുലകളും വയറും

ബൂകമ്പം

പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും

ബൂലോഗ ഭൂമികുലുക്കം

ഹോ ഹോ എന്തെല്ലാം കോലാഹലമാണ്‌ ഈ ചിത്രകാരന്‍ വരുത്തിവെച്ചിരിക്കുന്നത്‌. 'ബൂലോഗ' ഭൂമി കുലുക്കവും ചായകോപ്പയിലെ കൊടുങ്കാറ്റും പരാതിയും പോലീസും പട്ടാളവും. ച്ഛെ.. ച്ഛെ.... ഇതെന്തു ലോകം ?

ചരിത്രത്തിലെ വിപ്ലവകാരികളൊക്കെ ഇങ്ങിനെ ചില പ്രതിസന്ധിഘട്ടങ്ങളിലൂടേയാണത്രെ കടന്നുപോയിട്ടുള്ളത്‌. വിഷം തന്നും തൂക്കിലേറ്റിയും കുരിശില്‍ തറച്ചുമാണത്രെ അവരെയൊക്കെ അടക്കിനിര്‍ത്തിയത്‌. ഒരു വിപ്ലവകക്ഷി ഭരിക്കുന്ന നാട്ടില്‍ അതൊട്ടുമുണ്ടാവില്ലെന്ന്‌ സമാധാനിക്കാം.

സംഗതി അങ്ങിനെയൊക്കെയാണെങ്കില്‍ പോലും പാര്‍ട്ടിക്കാരെ കൂട്ടാതെ പോലീസ്‌ സ്‌റ്റേഷന്റെ പടി കടന്നാല്‍ പ്രതികളെ ഏമാന്‍മാരുടെ കൊമ്പന്‍ മീശയില്‍ തുക്കിയിടുന്ന നാടാണ്‌ കേരളം എന്നു കൂടി നാം ഓര്‍ക്കണം. അതു കൊണ്ടു ചിത്രകാരന്‍ എതെങ്കിലും ഭരണകക്ഷി ലോക്കല്‍ നേതാവിനേയും കൂട്ടിയാവാം അവിടെ മുഖം കാണിച്ചത്‌.

എന്നാല്‍ ഇവിടെയാണ്‌ നൂലാമാലകളുടെ തുടക്കം. പകരത്തിനു പകരമായി, സരസ്വതിയുടെ അനുഗ്രഹം വേണ്ടുവോളമുള്ള ചിത്രകാരന്റെ വാക്‌വിലാസം പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താനായി വരം ചോദിച്ചാലാണ്‌ കുഴങ്ങുക. (കുരിശു പേടിച്ച്‌ ക്രിസ്‌തു തട്ടുകടക്കാരനായി മാറി ജീവിതം കഴിക്കുന്ന കാര്യമൊന്നാലോചിച്ചു നോക്കൂ, ചാക്കു ബോര്‍ഡെഴുതാന്‍ പാര്‍ട്ടിക്കാര്‌ ചിത്രകാരനോട്‌ ആജ്ഞാപിച്ചാല്‍ അങ്ങിനെയിരിക്കും ?)

പ്രശ്‌നം പിന്നേയും ഒട്ടനവധി. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്‌ പിണറായി പക്ഷക്കാരന്‍, ഐ.ടി. വകുപ്പ്‌ അച്യൂതാന്ദന്റെ കയ്യില്‍. പാര്‍ട്ടി നോക്കിയിട്ടും കാര്യമില്ല. പക്ഷം പിടിക്കേണ്ടിയും വരും എന്നാവുമ്പോള്‍ കാര്യങ്ങളാകെ പിടി വിട്ടു പോവുമല്ലൊ. ആദ്യമെ ചിത്രകാരനുവേണ്ടി -വക്കാലത്തു- പിടിച്ച കൈപ്പള്ളി ളോഹ അണിഞ്ഞ്‌ -ഉപദേശിയായ- പ്പോള്‍ ഇതൊന്നും എന്തേ സൂചിപ്പിക്കാതെ പോയത്‌ ? കൈ പൊള്ളിയതു കൊണ്ട്‌ കീബോര്‍ഡില്‍ കടിച്ചു പിടിച്ച്‌ പല്ലുകള്‍ കൊണ്ടും അക്ഷരം പെറുക്കി വെക്കുന്നതിനിടയില്‍ ആ പരമാത്മാവിനോട്‌ അതങ്ങു വിട്ടു പോയതാവാം. നമുക്കു പൊറുക്കാം. എന്തായാലും അഭയകേസുപോലെ ലവ്‌ലിന്‍ കേസിലെ പ്രതികളെ പിടിച്ചിട്ടു വേണം അവരുടെ മുഖത്തൊന്നു തുപ്പാന്‍ എന്നൊന്നും ഇനി ചിത്രകാരന്‍ പറയില്ല. 'ബൂലോഗ'മാന്യമഹാജനങ്ങളെ, അറിയപ്പെടാത്ത മുക്കുമുലകളെ ഇനി ചിത്രകാരന്‍ വെളിയിയില്‍ വരുത്തില്ല. സ്വന്തം മക്കളെ പണത്തിനായി അന്യന്‌ കാഴ്‌ചവെക്കുന്ന പറശ്ശിനിക്കടവു റിസോള്‍ട്ടുകളാണേ സത്യം. (അവരുടെയൊക്കെ പരസ്യം ചെയ്യാനുള്ളതാ. അന്നം മുട്ടിക്കുന്ന അറിവുകേടായി പോവും അതൊക്കെ.)